മലപ്പുറം ജില്ലയിലെ മുസ്ലീം പെണ്‍കുട്ടികളുടെ മതപരമായ വേഷവിധാനത്തെ പരസ്യമായി അധിക്ഷേപിച്ചും തലയിലെ തട്ടം അഴിപ്പിക്കുന്നതിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം വിവരിച്ചും നടത്തിയ പ്രസംഗം മുസ്ലീം സമുദായത്തോടുളള വെല്ലുവിളിയാണെന്നും അതിനെ തളളിപ്പറയാനും പരസ്യമായി തിരുത്തിക്കാനും സിപിഎം തയാറാകണമെന്നും കേരളാ മു
യുക്തിവാദികള്‍ക്കിടയില്‍ പോയി വിശ്വാസികള്‍ക്കെതിര് പറയാനും വിശ്വാസികളുടെ സമ്മേളനങ്ങള്‍ക്കുപോയി അവരെ പുകഴ്ത്താനും രണ്ടുടീമുകള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ കമ്മ്യൂണിസം നിഷ്‌കളങ്കമാണെന്ന് ഇനിയും നിഷ്‌കളങ്കമായി വിശ്വസിക്കണോ എന്നും കെ എം ഷാജി ചോദിച്ചു.
സ്വാതന്ത്ര്യചിന്ത എന്നാല്‍ തട്ടമിടാതിരിക്കലാണ് എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും വിദ്യാഭ്യാസമുളള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വനിതാ മതില് കെട്ടുമ്പോഴും പ്രകടനത്തിന്റെ മുന്നിലെ കെട്ടുകാഴ്ചക്കും നിങ്ങൾക്ക് ശിരോവസ്ത്രമിട്ട പെൺകുട്ടികളെ വേണം.എന്നാലോ, അതിനോടുള്ള പുച്ഛത്തിന് മാത്രം യാതൊരു മാറ്റവുമില്ല.
മലപ്പുറത്തുനിന്നു വരുന്ന പുതിയ പെണ്‍കുട്ടികളെ നോക്കൂ. തട്ടം തലയിലിടാന്‍ പറഞ്ഞാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്.